
തൃശ്ശൂർ : തൃശൂരിൽ 2022 നവംബർ 3-ാം തിയതി കുന്നംകുളം ടൗൺഹാളിൽ വച്ച് തൃശൂർ റവന്യൂ ജില്ലാ ശാസ്ത്ര മേളയുടെ പരിപാടിയിൽ സഥലം എം..എൽ.എയും മുൻ മന്ത്രിയുമായ എ.സി മൊയ്തീൻ മതവിദ്വേഷ പ്രസംഗം നടത്തുകയുണ്ടായി. ആ മത വിദ്വേഷ പ്രസംഗം കേരളത്തിലെ ഭൂരിഭാഗം വരുന്ന ഹിന്ദുവിന്റെ ചാത്തൻ ദൈവത്തെ അങ്ങേയറ്റം അപഹാസ്യപൂർവ്വം പരിഹാസ രൂപേണ ആക്ഷേപം ഉയർത്തി കൊണ്ടുള്ള ഈ പ്രസംഗം സമൂഹ മധ്യത്തിൽഹിന്ദുവിന്റെ വിശ്വാസങ്ങളേയും അചാരങ്ങളേയും അനുഷ്ഠാനങ്ങളേയുംങ്ങളേയും വ്രണപ്പെടുത്തുകയാണ് ആ പൊതുവേദിയിൽ ചെയ്യതത്. ഇത്തരത്തിലുള്ള പ്രസംഗം ഒരു എം.എൽ. എ എന്ന പ്രതിനിധി ഉയർത്താൻ പാടില്ലാത്ത കാര്യം ആണ് . ഇത്തരത്തിലുള്ള പ്രസംഗത്തിലൂടെ സത്യാ പ്രതിജ്‌ഞാ ലംഘനം കൂടിയാണ്. കേരളത്തെ സംബന്ധിച്ച് മതേതരത്വം എറ്റവും കൂടുതൽ പരിപാലിച്ചു സംരക്ഷിച്ചു വരുന്ന ഒരു സ്ഥലം കൂടിയാണ് ചാത്തൻ മണ്ഡപങ്ങൾ . ഇവിടെ എല്ലാം ജാതി മത ലിംഗഭേദമന്യേ ഏവർക്കും വന്നു ആരാധിക്കുവാനും തൊഴുവാനും പ്രവേശിക്കുവാനും പൂർണ്ണ സ്വാതന്ത്ര്യമുള്ള ഒരു സ്ഥാനങ്ങൾ കൂടിയാണ് കേരളത്തിലെ ഹിന്ദുവിന്റെ ചാത്തൻ ആരാധാനാലയങ്ങൾ എന്നിട്ടും ഇത്തരത്തിലുള്ള ഒരു പ്രസംഗം നടത്തി. ഇതിനെ എതിരെ സിറ്റി പോലീസ് കമ്മീഷണറുടെ മുമ്പാകെ പരാതി സമ്മർപ്പിച്ചുട്ടുണ്ട്. വരും ദിവസങ്ങളിൽ ശക്തമായ നിയമ നടപടികളോടു കൂടി പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചു കൊണ്ട് കുലാചാര ധർമ്മ രക്ഷ സംഘം കേരളം മുന്നോട്ട് ഇറങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.