
നരകാസുര വധം നിറഞ്ഞാടിയ കളി
........................................
എ. സെബാസ്റ്റ്യൻ എഴുതിയ അനുഭവ കുറിപ്പ്.
................. ......................
നസ്രാണിക്ക് എന്ത് കഥകളി. ഇന്ന് അങ്കമാലി കഥകളി ക്ലബ്ബിൻ്റെ വാർഷീകത്തോടനുബന്ധിച്ച് നരകാസുരം കഥകളിയുണ്ടായി. ദീപികയിൽ ജോലി ചെയ്യുമ്പോൾ അവിചാരിതമായി പരിചയപ്പെട്ട ഉണ്ണികൃഷ്ണൻ കുളങ്ങര കഥകളി കാണുവാൻ ക്ഷണി ക്കുമായിരുന്നു. എന്തോ, ഓഫീസിൽ ഇന്നും ഇറങ്ങുമ്പോൾ എട്ടു മണി കാരണം കാഴ്ചയും ആസ്വാദനവും ഉണ്ടായില്ല. കഴിഞ്ഞ ദിവസം തുടങ്ങി ഫെയ്സ് ബുക്കിലും വാട്സപ്പിലും നരകാസുര വധം നിറഞ്ഞാടിയപ്പോൾ കാണുവാൻ ഒരു പൂതി. ഉച്ചയ്ക്ക് ശേഷം സുദർശൻ്റെ വിളിയും വന്നു. സി എസ് എ യിൽ കാണാം. പണ്ട് കോതകുളങ്ങര അമ്പലത്തിൽ ജേബിയുമായി പോയി കഥകളി കാണുമായിരുന്നു. കഥകളി പദം ചൊല്ലി വിസ്മയിപ്പിച്ച ഒരു യാത്രയുണ്ടായിരുന്നു വയനാട്ടിൽ നിന്നും പേര്യ ചുരമിറങ്ങുമ്പോൾ അജയൻ ചേട്ടൻ ചൊല്ലിയത്. നെൽസൻ്റെ കക്കാടിൻ്റെ കവിതയും പാതിരയ്ക്ക് ഏതൊരു തെങ്ങിൻ തോപ്പിൽ ചുരമിറങ്ങിയ ശേഷം ശിൽപ്പം രചിച്ച് ജേബിയും.
കഥകളി പദം ആവർത്തിച്ച് ചൊല്ലുമ്പോൾ വേദിയിൽ നിറഞ്ഞാടുന്ന കഥാപാത്രങ്ങൾ കാണുമ്പോൾ കല ആസ്വദിക്കാൻ അതിർവരമ്പുകൾ ഉണ്ടോ? ഗുരുദേവനിൽ നിന്നും പണി കഴിഞ്ഞിറമ്പോൾ 5 മണി കഴിഞ്ഞു. ആലുവ പാലത്തിൻ്റെ അറ്റുകുറ്റ പണി നടക്കുന്ന കാരണം ആലപ്പി - ചെന്നൈ ട്രെയിൻ താമസിക്കാം. കെ.എസ്.ആർ.ടി.സിയിൽ ചെല്ലുമ്പോൾ അങ്കമാലിക്ക് ഒറ്റ വണ്ടിയില്ല. വെയർ ഈസ് മൈ ട്രെയിൻ നോക്കുമ്പോൾ വണ്ടി ഇടപ്പള്ളി എത്തി തിരിച്ച് റെയിൽവേ സ്റ്റേഷനിലേക്ക്.
ഓടി പൊടഞ്ഞ് സി എസ് എ യിൽ എത്തുമ്പോൾ നരകാസുരവധം ആടി തുടങ്ങി. കഥ പറയുന്ന ശീലം പണ്ടേ ഇല്ല. അത് നാടക റിവ്യൂവാണെങ്കിലും സിനിമ റിവ്യൂവാണെങ്കിലും. ആദ്യം കാണുന്നത് നക്രതുണ്ഡി അരങ്ങിൽ ആടുന്നതാണ്. ആട്ടത്തിന് അകമ്പടിയായി ചെണ്ടയും തിമിലയും മേളിക്കുന്നു. എല്ലാ രസങ്ങളും മിന്നി മറയുന്നു. നസ്രാണികളുടെ ചന്ത കപ്പോളയിലെ പെരുന്നാൾ പോലെ കുലശലം പറഞ്ഞും ഓടി നടന്നും ആഘോഷിക്കുന്ന കഥകളി ആസ്വദകർ.
നക്രതുണ്ഡിയുടെ പ്രകടനം കഴിഞ്ഞ് വേദി വിടുമ്പോൾ ഒന്നാംമങ്കം തീർന്നു. പിന്നെ ശൃംകാരത്തിൻ്റെ അത്യുന്നതിയിൽ പോകുന്ന പ്രകടനവുമായി കഥകളി പദം ചൊല്ലിയാടി അതിൻ്റെ മുഴുവൻ രസവും ആവാഹിച്ച് വേദിയിൽ നിറഞ്ഞാടുന്ന വേഷം മാറിയ നക്രതുണ്ഡിയായ സുന്ദരി ജയന്തനെ കാമകേളിക്കായി പ്രലോഭിക്കുന്നു. ഓരോ പദവും ചൊല്ലിയാടുമ്പോൾ വിരിയുന്ന ഭാവം അവർണ്ണീനയമാണ്. എഴുതി ഫലിപ്പിക്കാൻ പറ്റാത്തത്ര അവർണ്ണനീയം. പരസ്പരം കൊടുത്തു വാങ്ങിക്കൊണ്ട് ഇരുവരും വേദിയിൽ നിറഞ്ഞാടുമ്പോൾ അത് കഥകളി ആസ്വാദകരെ ആസ്വാദനത്തിൻ്റെ പരകോടിയിലെത്തിക്കുന്ന പ്രകടനം. ജയനന്തനെ നക്രതുണ്ടി പ്രലോഭിപ്പിക്കുമ്പോൾ രസ ചരട് പൊട്ടാതെ കാണികളിലേക്ക് പകരുന്നുണ്ട്.
പ്രലോഭനത്തിൽ വീഴ്തെ ജയന്തൻ നക്രതുണ്ഡിയുടെ മുല ഛേദിക്കുന്നത് വരെ ആസ്വാദകരെ പിടിച്ചിരുത്തുന്ന പ്രകടനമായിരുന്നു.
ചൊല്ലിയാട്ടത്തിൽ നിന്നും ഭാവഭിനയത്തിലൂടെ പ്രേക്ഷകരിലേക്ക് പകരുമ്പോൾ പറഞ്ഞറയിക്കാൻ പറ്റാത്ത അനുഭൂതിയാണ് പകരുന്നത്. കഥകളി ആസ്വദിക്കണമെങ്കിൽ പദങ്ങളുടെ അർത്ഥവും മറ്റും പഠിച്ചാൽ മാത്രമേ ഉൾക്കൊള്ളുവാൻ കഴിയു എന്നിടത്ത് എൽ ഇ ഡി സ്ക്രീനിൽ പദങ്ങളും അതിൻ്റെ വ്യാഖ്യാനവും നിറയുമ്പോൾ ആദ്യമായി കഥകളി ആസ്വദിക്കാൻ എത്തുന്നവർക്കും ഉൾക്കൊള്ളുവാൻ കഴിയുന്ന തരത്തിൽ ക്രമികരിച്ചപ്പോൾ അപ്രാപ്യമായ കഥകളി സാധാരണക്കാർക്കും ആസ്വദിക്കാനാകുന്നുണ്ട്. കഥകളിയെ ജനകീയമാക്കുവാൻ ഇത്തരത്തിലുള്ള ശ്രമങ്ങൾ വിജയിക്കും. ഞാനെന്ന നസ്രാണി കൂടാതെ, ചുമരെഴുതി സമ്പത്തികമായി വിജയിച്ച് ഇന്ന് അഭിനയ ക്ലാസ് നടത്തുന്ന നസ്രാണി വന്ന് വരവറിയാക്കാൻ അൽപ്പരം ചെലവഴിക്കുകയും കഥകളി ബാക്ക് ഗ്രൗണ്ടിൽ കിട്ടുന്ന തരത്തിൽ സെൽഫി എടുത്തു കൊണ്ട് വിട പറഞ്ഞു. പിന്നയൊരു നസ്രാണി കലയെ ആസ്വദിക്കുന്ന റാഫേൽ ചേട്ടൻ കഥകളി തീരുന്നത് വരെ ഉണ്ടായിരുന്നു.
അരങ്ങിൽ നക്രതുണ്ഡിയായി സദനം വിഷ്ണുപ്രസാദും ജയന്തനായി കലാനിലയം മനോജും ലളിതയായി മാർഗി വിജയകുമാറും ചെറിയ നരകാസുരനായി കലയാമി മഞ്ജരി മുണ്ടേക്കാടും ഇന്ദ്രനായി കലാനിലയം മനോജും നിറഞ്ഞാടി. അകമ്പടിയായി ഈണത്തിൽ കോട്ടക്കൽ നാരായണനും ഗിരീശനും ശ്രീരാഗ് വർമ്മയും ചെണ്ടയിൽ കലാമണ്ഡലം ശ്രീഹരിയും മദ്ദളത്തിൽ കലാമണ്ഡലം രാജ് നാരായണന്നും കലാമണ്ഡലം നാരായണനും ചുട്ടി തേയ്ക്കാൻ കലാമണ്ഡലം സതീശനും ചമയത്തിനും അണിയറ ഒരുക്കുന്നതിനും കേളീരവം തൃപ്പൂണിത്തുറയും ഭംഗിയായി പങ്ക് വഹിച്ചു.