
മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു വിടവാങ്ങിയത് സംസ്ഥാനകോൺഗ്രസസിലെ സൗമ്യ സാന്നി ദ്ധ്യം.മുതിർന്ന കോൺ ഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്റ് തെന്നല ബാ ലകൃഷ്ണപിള്ള ( 95 ) അന്തരിച്ചു. വാർദ്ധക്യ സഹജമായഅസുഖ ത്തെത്തുടർന്ന് തിരു വനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ച ചികിത്സയിലിരിക്കെയായി രുന്നുഅന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. ഭാര്യ: സതീദേവി. മകൾ: നീത.തെന്നല ബാലകൃഷ്ണപിള്ള മൂന്നു തവണ രാജ്യസഭാ അംഗവും, രണ്ടു തവണ നിയമ സഭാംഗവുമായിരുന്നു. രണ്ടു തവണ കെപിസിസി പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്. അഴിമതിയുടെ കറ പുരളാത്ത രാഷ്ട്രീയ ജിവിതത്തി നുടമയുമായ തെന്നല എന്നും കോൺഗ്രസിലെ ഗ്രൂപ്പുകൾക്കതീതനായിരുന്നു. മികച്ച സഹകാരി യായിരുന്നു.1931 മാർച്ച് 11ന് ശൂരനാട് തെന്നല വീ ട്ടിൽ എൻ ഗോവിന്ദപ്പിള്ളയുടേയും ഈശ്വരി അമ്മയുടേയും മകനായി ജനിച്ചു. തിരുവനന്തപുരം എംജി കോളജിൽനിന്ന് ബിഎസ്‌സി ബിരുദം നേടി. ശൂരനാട് വാർഡ് കമ്മറ്റി യംഗമായാണ് രാഷ്ട്രീ യത്തിലേക്ക് കടന്നത്. ബ്ലോക്ക് കമ്മറ്റി അദ്ധ്യക്ഷനും കൊല്ലം ഡിസിസി ട്രഷററുമായിരുന്ന ന്നു അദ്ദേഹം 1972 മുതൽ അഞ്ചുവർഷത്തോളം കൊല്ലം ഡിസിസി അദ്ധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട് ഒരിക്കൽപോലും മത്സരത്തിലൂടെയല്ല പാർട്ടി സ്ഥാനങ്ങളിലെ ത്തിയത് എന്നത് തെന്ന ലയുടെ നേട്ടമാണ്. അടൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1977ലും 1982ലും നി യമസഭയിലെത്തി. 1991 ലും 1992ലും 2003ലും രാ ജ്യസഭയിലേക്ക് തിര ഞ്ഞെടുക്കപ്പെട്ടു.1967, 80, 87 വർഷങ്ങളിലെ നിയമ സഭാ തിരഞ്ഞെടുപ്പുക ളിൽ പരാജയപ്പെട്ടു. ഏറെ നാളായി ചികിത്സയി ലായിരുന്നു.