
കാഞ്ഞൂർ കാഞ്ഞുർ ഗ്രാമ പഞ്ചായത്ത്
എട്ടാംവാർഡിൽ
ഉപ്പുട്ടിക്കടവ്
റോഡിൽ
ഇന്ന് രാവിലെ
കട്ട കയറ്റി വന്ന
ടിപ്പർ ലോറി
റോഡിൻ്റെ സംരക്ഷണ ഭിത്തി തകർന്ന്
മറിഞ്ഞു.
ഡ്രൈവറുടെ
സമയോചിതമായ
ഇടപെടൽ മൂലം
മറ്റ് ദുരന്തങ്ങൾ
ഒഴിവായി.
ഈയിടെ
ജലമിഷൻ പദ്ധതി
പ്രകാരം
പൈപ്പ് സ്ഥാപിക്കാൻ
റോഡ് കുത്തിപ്പൊളിച്ചത്
യഥാസമയം
പൂർവ്വസ്ഥിതിയിലാക്കത്തതാണ്
അപകടത്തിന്
കാരണമെന്ന്
നാട്ടുകാർ
പരാതിപ്പെട്ടു.
പഞ്ചായത്തു ഭരണ സമിതിയുടെ
കെടുകാര്യസ്ഥതയാണ്
ഇത്തരം ദുരന്തങ്ങൾക്ക്
കാരണം
തൊട്ടടുത്ത
ശ്രീമൂലനഗരം
പഞ്ചായത്തിൽ
കൃത്യമായി റോഡുകൾ
ടാറിംഗ് ചെയ്ത്
പൂർവ്വസ്ഥിതിയിലാക്കി.
എന്നാൽ
കാഞ്ഞുർ ഗ്രാമ പഞ്ചായത്തിൽ
റോഡുകൾ എല്ലാം
നാശമോശമാക്കുകയാണ്
ചെയ്തതു.
വാഹന ഉടമയ്ക്കുണ്ടായ നഷ്ടവും
വാഹനം മറിഞ്ഞുണ്ടായ
സംരക്ഷണ ഭിത്തി
പുനർനിർമ്മിക്കേണ്ടതും
പഞ്ചായത്തിൻ്റെ
ഉത്തരവാദിത്വമാണ്.
പഞ്ചായത്ത് അധികൃതരോ
ബന്ധപ്പെട്ട
ജലമിഷൻ പദ്ധതി ഏറ്റെടുത്ത കരാറുകാരനോ
ഇതിൻ്റെ
ഉത്തരവാദിത്വത്തിൽ
നിന്നും
ഒഴിഞ്ഞുമാറാനാകില്ല.