Mission News
Mission News
Thursday, 30 Mar 2023 00:00 am
Mission News

Mission News

 

 

വാഹനം രജിസ്റ്റർ ചെയ്യാനുള്ള  അപേക്ഷ   സമർപ്പിക്കാതെ വാഹനം വിൽപ്പന നടത്തിയ ഡീലർക്ക് 271200 രൂപ പിഴ ചുമത്തി എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.

 2022 മെയ് മാസം മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്ത കേസിലാണ്  വിധി.രജിസ്റ്റർ ചെയ്യാതെ വാഹനം വിൽപ്പന നടത്തിയതിന് എറണാകുളത്തെ പ്രമുഖ ജെ.സി.ബി ഡീലറായ പോപ്പുലർ ജെ.സി.ബി കോർപ്പറേഷൻ എന്ന സ്ഥാപനത്തിനാണ് പിഴയിട്ടത്.

 

അങ്കമാലി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ അസ്സിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ടി.ആർ സുനിൽ കുമാർ , ശ്രീ റാം, മോട്ടോർ  വെഹിക്കിൾ ഇൻസ്പെക്ടർ താഹിറുദ്ധീൻ,  എന്നിവർ 2022 ഏപ്രിലിൽ

നടത്തിയ വാഹന പരിശോധനയിലാണ്   രജിസ്റ്റർ ചെയ്യാതെ വാഹനം വിൽപ്പന നടത്തിയതായി കണ്ടെത്തി ചെല്ലാൻ നൽകിയത്. തുടർന്ന് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുകയായിരുന്നു.

 

മോട്ടോർ വാഹന വകുപ്പ് നൽകിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വാഹന ഡീലർ  ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിക്കാത്തതിനെ തുടർന്നാണ്  കീഴ് കോടതിയെ സമീപിച്ചത്.

 

ഹൈക്കോടതിയിൽ മോട്ടോർ വാഹന വകുപ്പിന് വേണ്ടി ഗവൺമെൻറ് പ്ലീഡർ മാരായ അഡ്വക്കേറ്റ് ശ്രീജിത്ത്, മായ എന്നിവരും അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അഡ്വക്കേറ്റ് ആരോമലുണ്ണി എന്നിവരും ഹാജരായി.