ചെല്ലൂർ ശ്രീ പറക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് ്് ഡ്യുട്ടിക്ക് ഉണ്ടായിരുന്നു നീതി പാലകരുടെ തെറ്റായ നടപടികൾ മൂലം ക്ഷേത്രത്തിൽ ഉണ്ടായ അതിക്രമങ്ങൾക്ക് എതിരെ കുലാചാര ധർമ്മ രക്ഷസംഘം കേരള സംസ്ഥാന കമ്മിറ്റി പ്രതിഷേധിക്കുന്നു
ചെല്ലൂർ ശ്രീ പറക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിൽ 2023 ഫെബ്രുവരി 10 ന് നടന്ന അങ്ങേയറ്റം അപലനീയമായ സംഭവ ങ്ങളായിരുന്നു.
9 ന് ചോപ്പ നിറക്ക ദിവസം യാതോരു പ്രശ്നങളും ഇല്ലാതെ നടക്കുകയും ചെയ്തു. എന്നാൽ വരവുകൾ വന്ന സമയത്ത് മൂടാൽ ഭാഗത്തു വച്ച് ഇവിടെ പ്രത്യേക ഡ്യൂട്ടിക്കു വന്ന ചില നീതിലകരുടെ തെറ്റായ നടപടികളിലൂടെ പ്രശ്നം വഷളാകയുണ്ടായി. ഒരു പ്രശ്നം രമ്യതയിൽ തീർക്കേണ്ട നീതി പാലകർ യാതോരു ദാക്ഷിണ്യവുമില്ലാതെ നമ്മുടെ ഭക്തരെ പൊതിരെ തല്ലുകയും വരവുകൾ കൃത്യസമയത്ത് ക്ഷേത്രത്തിൽ എത്തിക്കാൻ പറ്റാത്ത തരത്തിൽ തടങ്ങു വെക്കുകയും ചെയ്തതായാണ് അറിഞ്ഞത്. അതിൽ പോലീസ് നടപടിയിൽ ശക്തമായി ക്ഷേത്ര ഭരണ കർത്താക്കൾ പ്രതിക്ഷേധം അറിയിച്ചു. ക്ഷേത്ര തിരക്കു നിയന്ത്രിക്കുന്നതിന് പോലീസ് വളണ്ടിയർമാരെ നിശ്ചയിക്കുക മാത്രമാണ് ചെയ്തത്.
കഴിഞ്ഞ വർഷത്തിൽ ഉണ്ടായ അമ്മുടെ പള്ളി വാളെടുത്ത് വീശിയതിന്റെ പേരിലും കാളവേലയിൽ ചോപ്പനെ എഴുന്നള്ളിപ്പിക്കേണ്ട കുതിര നശിപ്പിച്ചതിന്റെയും പേരിൽ ആസമയത്ത് ഉത്സവ കമ്മിറ്റി പരാതിപ്പെട്ടിരിന്നു. ന്ന പശ്നം രമ്യത യിൽ ചർച്ച ചെയ്ത് പരിഹരിച്ച് പരാതി പിൻവലിക്കുയും ചെയ്തിരുന്നു. എന്നാൽ അതിന്റെ പേരിലാണ് സ്പെഷൽ ബ്രാഞ്ച് വിവരം കൊടുത്തതിന്റേയും അടിസ്ഥാനത്തിൽ ഇവിടെ RR Fകാരെ ജില്ലാ പോലീസ് മേധാവി ഡ്യൂട്ടിക്ക് ഇട്ടത്. കസ്റ്റഡിയിൽ എടുത്ത ആളുകളെ വിടണമെന്നു ആവശ്യപ്പെട്ട ഭാരവാഹികളോട് നാടകം നടത്തേണ്ട എന്നും അമ്പലം ഉടൻ അടക്കണമെന്നുമാണ് വിവാദ എസ്.ഐ ഉരുവിട്ടത്. ഇവിടെയുണ്ടായ പോലീസ് നടപടികളിൽ ബന്ധപ്പെട്ട മേലധികാരുകൾക്ക് പരാതി കൊടുക്കുവാനാണ് ക്ഷേത്രം തീരു മാനിച്ചിരിക്കുന്നത് എന്ന് മാനേജിഗ്സ്റ്റി അറിയിച്ചു.



