സി.പി.എം. നേതാവ് കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണവുമായ ബന്ധപ്പട്ട കേസിൽ അറസ്റ്റിലായ കെ. എം. ഷാജഹാന് ഇന്ന് ജാമ്യം ലഭിച്ചു
സി.പി.എം. നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ കെ.എം. ഷാജഹാന് ഇന്ന് (സെപ്റ്റംബർ 26, 2025) ജാമ്യം ലഭിച്ചു.
എറണാകുളം സി.ജെ.എം. (ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്) കോടതിയോടാണ് ഷാജഹാൻ ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ ബോണ്ടിലും രണ്ട് ആൾ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. സമാനമായ കുറ്റകൃത്യം ആവർത്തിക്കരുതെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഷാജഹാനെ തിരക്കിട്ട് അറസ്റ്റ് ചെയ്തതിൽ കോടതി പോലീസിനോട് ചോദ്യങ്ങൾ ഉന്നയിച്ചതായും റിപ്പോർട്ടുകളുണ്ട്. റിമാൻഡ് റിപ്പോർട്ടിൽ ലൈംഗികച്ചുവയുള്ള ഏതെങ്കിലും വാക്കുണ്ടോ, കേസിന് ആസ്പദമായ വീഡിയോയിൽ അശ്ലീലമായ ഉള്ളടക്കം ഉണ്ടോ, എന്തിനാണ് അറസ്റ്റ് ചെയ്തത് എന്ന് വ്യക്തമാക്കാൻ പോലീസിന് കഴിഞ്ഞില്ലേ തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ചോദിച്ചത്.
സൈബർ ആക്രമണക്കേസിലെ രണ്ടാം പ്രതിയാണ് കെ.എം. ഷാജഹാൻ. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും ഷാജഹാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. അടിസ്ഥാന രഹിതമായ വകുപ്പുകളാണ് തനിക്കെതിരെ ചുമത്തിയതെന്നും ഭരണകൂടം തന്നെയും കുടുംബത്തെയും സമ്മർദ്ദത്തിലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
റിപ്പോർട്ടർ: സാജു തറനിലം



