സ്കൂളിൽ കയറി അതിക്രമം പ്രതി" ഹൈദർബാവ "കുവൈറ്റിലേക്ക് മുങ്ങി,
പാലക്കാട്: പാലക്കാട് ജില്ലയിലെ ചാലിശ്ശേരിയിലെ സ്വകാര്യ സ്കൂളിൽ കയറി അതിക്രമം കാണിക്കുകയും ജീവനക്കാരെയുൾപ്പെടെ മർദ്ദിച്ച് വിലപിടിപ്പുള്ള രേഖകളും വസ്തുക്കളും കൊള്ളയടിച്ച ഹൈദർബാവയെന്നയാൾക്കെതിരെ കേസെടുക്കാൻ പട്ടാമ്പി ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതിനെ തുടർന്ന് ചാലിശ്ശേരി പോലീസ് നിയമനടപടികൾ ആരംഭിച്ചതറിഞ്ഞ് രായ്ക്കുരാമാനം കുവൈറ്റിലേക്ക് മുങ്ങുകയാണുണ്ടായത്, ഇയാൾക്ക് ഒന്നിലധികം പാസ്പോർട്ട് കൈവശം വച്ചതായി കേന്ദ്ര ഏജൻസികൾ സൂചന നൽകിയതായറിയുന്നു.പ്രതിയുടെ കൂടെ ഉണ്ടായിരുന്ന മറ്റുള്ളവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്, പ്രമുഖ പ്രവാസി വ്യവസായി ചെയർമാനായ് നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തിനെ അപകീർത്തിപ്പെടുത്തി സാമുഹൃമാധ്യങ്ങളിലൂടെ പ്രചരണം നടത്തി കൊണ്ടിരുന്നത് സൈബർ വിഭാഗം ഗൗരവമായി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്, പ്രതിയുടെ മംഗലാപുരം കേന്ദ്രീകരിച്ചുള്ള ചില നിയമ ലംഘന ഇടപാടുകളെ സംബന്ധിച്ചു കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇയാൾക്കെതിരെ FIR ചാർജ് ചെയ്യപ്പെട്ടതും കുവൈറ്റിലേക്ക് രക്ഷപ്പെട്ടതും



